tag:blogger.com,1999:blog-87980707008031867762024-03-05T11:13:20.106-08:00ലോകായതം Lokayathamനിസ്സഹായന്http://www.blogger.com/profile/15206615059092406811noreply@blogger.comBlogger2125tag:blogger.com,1999:blog-8798070700803186776.post-45966641191032924352010-09-24T07:38:00.000-07:002010-09-24T08:36:56.203-07:00വിശ്വാസത്തിന്റെ വിശേഷങ്ങള്‍ !!!<div class="separator" style="clear: both; text-align: center;"><a href="http://images.mathrubhumi.com/print_images/2010/Sep/11/30234_61185.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"></a></div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; text-align: left;"><tbody>
<tr><td style="text-align: center;"><img border="0" height="320" src="http://images.mathrubhumi.com/print_images/2010/Sep/11/30234_61185.jpg" style="margin-left: auto; margin-right: auto;" width="255" /></td></tr>
<tr><td class="tr-caption" style="text-align: center;">(ഹൈന്ദവവിശ്വാസത്തിന്റെ ഇര മധു)</td></tr>
</tbody></table><span style="font-size: large;"><span style="font-size: x-large;">ഹൈ</span>ന്ദവ വിശ്വാസപദ്ധതികളുടെ ഇരയായി ഇതാ ഒരു കുരുന്നു ജീവനും കൂടി കൊലചെയ്യപ്പെട്ടിരിക്കുന്നു. ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 70 ദിവസം പ്രായമായ കുഞ്ഞിനെ അതിന്റെ പിതാവു നിലത്തടിച്ചു കൊന്നു (11-09-2010). പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്തില്‍ ചള്ളിക്കടപ്പുറത്തിനു സമീപം പുതുവല്‍ മധുവിന്റെ കടിഞ്ഞൂല്‍ കണ്മണി അഖില്‍ദേവാണ് ഇത്തരത്തില്‍ കൊലചെയ്യപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് മധുവിനെ പോലീസ് അറസ്റ്റുചെയ്തു. ജനിച്ചപ്പോള്‍ തന്നെ കുഞ്ഞിന് പല്ല് അല്പം മുളച്ചിരുന്നു എന്നതാണ് പിതാവിനെ വേവലാതിപ്പെടുത്തിയത്. സ്ത്രീവിരുദ്ധ നിലപാടുള്ള നമ്മുടെ സമൂഹത്തില്‍ ആണ് കുട്ടിയായിരുന്നിട്ടു പോലും ഈ കുഞ്ഞിന് രക്ഷപെടാനായില്ല. പല്ലോടു കൂടി ജനിക്കുന്നത് ദുഃശകുനത്തിന്റെയും ആപത്തിന്റെയും സൂചനയാണെന്ന് ഹിന്ദുക്കള്‍ വിശ്വാസിക്കുന്നു. അത് ശരിയാണെന്ന് പ്രവചിച്ച് പിതാവിനെ അങ്കലാപ്പിയ ജോത്സ്യപ്രവരന്റെ നടപടിയാണ് കുഞ്ഞിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. കുഞ്ഞ് ജീവിച്ചാല്‍ അച്ഛന് ദോഷമാകുമെന്ന് മധുവിനെ ധരിപ്പിച്ച പുന്നപ്രസ്വദേശിയായ ജോത്സ്യനെ വിശദമായി ചോദ്യം ചെയ്യുമെന്ന് ആലപ്പുഴ സൗത്ത് സി.ഐ. വി.കെ. സനില്‍കുമാര്‍ പറഞ്ഞു. ദോഷമകറ്റാന്‍ പരിഹാരക്രിയകള്‍ നടത്താനാണ് നിര്‍ദേശിച്ചതെന്നും കുഞ്ഞിനെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചില്ലെന്നും ജ്യോത്സ്യന് പറഞ്ഞതായി പോലീസ് വ്യക്തമാക്കി.</span><span style="font-size: large;">(വാലോടുകൂടി കുഞ്ഞ് ജനിച്ചാല്‍ ഭാഗ്യമത്രെ ! അപൂര്‍വമായി വാലോടു കൂടി ജനിച്ച ശിശുക്കളെ ഹനുമാന്റെ അവതാരമായി കണക്കാക്കി പൂജിക്കുകയും കുട്ടിയെ ഭാഗ്യചിഹ്നമായി കണക്കാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ക്ക് ഉത്തരേന്ത്യയില്‍ ധാരാളം ഉദാഹരണങ്ങള്‍ ഉണ്ട്.)</span><br />
<span style="font-size: large;"></span><br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjM61CgrMQn0J86gXZs0HcH8oaghGkeYRb9-A3oKVxN3n1LyNOPbCn42SB2gKYvq0IRuua5WuV-R6Tnw2Tb0CI-SVzs62lteHFzQl7El9EOmbv0FAcARxiT9eaQloWXhGG9U-H04rrsZFiB/s640/india_babytail.jpg" style="margin-left: auto; margin-right: auto;" width="524" /></td></tr>
<tr><td class="tr-caption" style="text-align: center;">(ഹനുമാന്റെ ജന്മമായതിനാല്‍ ഭാഗ്യവാനായ കുട്ടി)</td></tr>
</tbody></table><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjM61CgrMQn0J86gXZs0HcH8oaghGkeYRb9-A3oKVxN3n1LyNOPbCn42SB2gKYvq0IRuua5WuV-R6Tnw2Tb0CI-SVzs62lteHFzQl7El9EOmbv0FAcARxiT9eaQloWXhGG9U-H04rrsZFiB/s1600/india_babytail.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"></a></div><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><img border="0" height="292" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhYdceYuOh2igkKhyoyQLy4dFCDxoVMhAcU_8BqSGba8ym8yUIa-Eppw17Slh6X9H6Yww0ieS1joR5UmCAVRtIK-V_zJKN_L6B4UP6luIW6o8cMSGlNnEeQLmdBrZ7zut_4L-30D9GM_aoJ/s400/tails.jpg" style="margin-left: auto; margin-right: auto;" width="400" /></td></tr>
<tr><td class="tr-caption" style="text-align: center;"><a href="http://www.blogger.com/goog_657828894">(</a><a href="http://cities.expressindia.com/fullstory.php?newsid=6697">ഹനുമാന് അവതാരത്തെ ആരാധിക്കാന്‍ കൂടിയ ഹിന്ദു ഭക്തര്‍)</a></td></tr>
</tbody></table><br />
<br />
<span style="font-size: large;"> </span><span style="font-size: large;"><span style="font-size: x-large;">ഹി</span>ന്ദുവിന്റെ</span><span style="font-size: large;"> </span><span style="font-size: large;">വിശ്വാസങ്ങളെല്ലാം ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ കടുത്ത അന്ധവിശ്വാസങ്ങളാണ്. മിക്കപ്പോഴും അവ അപഹാസ്യമായ രീതിയില്‍ അശ്ലീലവും പ്രാകൃതവുമാണ്. എന്നാല്‍ സമൂഹത്തിലെ ബഹുഭൂരിപക്ഷവും ഇതിനോട് ഇഴുകിച്ചേര്‍ന്ന് ജീവിച്ചുപോരുന്നതിനാല്‍ അവ വളരെ സ്വാഭാവികമായും ശാസ്ത്രാനുസാരിയായും ആളുകള്‍ക്ക് തോന്നുന്നു. കവിളിലൂടെ ശൂലം കുത്തിയിറക്കി, ജഢ കെട്ടിയ മുടിയും കാവടിയുമായി കാവിയുടുത്തു നമ്മുടെ വീട്ടുമുറ്റത്തു നേര്ച്ചക്കായി വരുന്ന ഒരു സുബ്രമണ്യഭക്തനെ കണ്ടാല്‍ നമുക്ക് അസ്വഭാവികമായി യാതൊന്നും തോന്നുകയില്ല. സാധാരണക്കാര്‍ക്ക് ആദരവേ തോന്നുകയുള്ളു. കഴിയുമെങ്കില്‍ വിശ്വാസികള്‍ സാഷ്ടാംഗ പ്രണാമം അര്‍പ്പിക്കാന്‍ കൂടി മറക്കില്ല. ഇത്തരത്തില്‍ എന്തെല്ലാം അസംബന്ധങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് ഭാരതത്തിലെ ഹിന്ദുക്കള്‍ ജീവിച്ചു പോകുന്നത് ! ഒരു കൂട്ടം അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കൂമ്പാരമാണ് ഹിന്ദുമതം. അതില്‍ ദരിദ്ര-ധനിക വ്യത്യാസമോ ഉച്ച-നീച ജാതിവ്യത്യാസമോ ഇല്ല. വിദ്യാസമ്പന്നരും ബുദ്ധിജീവികളും കവികളും കലാകാരന്മാരും (പ്രത്യേകിച്ച് സിനിമാക്കാര്) എന്ന വ്യത്യാസമില്ല. ഇതിനുള്ള കാരണങ്ങള്‍ സങ്കീര്‍ണമാണ്. അത് വിശകലനം ചെയ്ത് കണ്ടുപിടിക്കുകയെന്നുള്ളതും അസാധ്യമായ കാര്യം തന്നെ. എങ്കിലും ഋഷിപ്രോക്തവും പൌരാണികവുമായ ദര്‍ശനങ്ങളും ദേവസൃഷ്ടമായ വേദങ്ങളുമാണ് അതിന്റെ അടിസ്ഥാന പ്രമാണമെന്ന വിശ്വാസമായിരിക്കാം അതിന്റെ അപ്രമാദിത്വപരമായ നിലനില്പിനുള്ള ന്യായം. അതിലെ നിര്‍വഹണസംഗതികളെല്ലാം <b>വിരട്ടുഭാഷ</b>യായ <b>സംസ്കൃത</b>ത്തില്‍ ഉരുക്കഴിച്ചാല്‍ കൂടുതല്‍ അതിഭൌതികമായി തീരുകയും ചെയ്യുന്നു. സംഗതി ദേവന്റെയും ബ്രാഹ്മണന്റെയും ഭാഷയല്ലേ ! ബ്രാഹ്മണന്റെ സുഖജീവിതത്തിന്, അവന്റെ അദ്ധ്വാനിക്കാതെയുള്ള ജീവിതത്തിന് പടച്ചുണ്ടാക്കിയതാണ് ഏതാണ്ട് എല്ലാ ആചാര വിശ്വാസങ്ങളും.<br />
<span style="font-size: x-large;"> </span></span><br />
<span style="font-size: large;"><span style="font-size: x-large;">ഇ</span>ന്ന് ജോത്സ്യന്-പൂജാരി-തന്ത്രി ത്രിത്വങ്ങളാണ് ഹിന്ദുത്വ അന്ധവിശവാസങ്ങളുടെ പ്രയോക്താക്കളും പ്രായോജകരും. പൂച്ച കുറുകെ ചാടിയാലുണ്ടാകാവുന്ന മനഃക്ലേശം മുതല്‍ ഗുളിക -രാഹു -കേതു -ശനി തുടങ്ങിയ കണ്ടകടച്ചാണികളുടെ അപഹാരം വരെ ഹിന്ദുവിന്റെ ജീവിതത്തെ കുഴപ്പത്തിലാക്കി അവനെ ജോത്സ്യന്റെ മുന്നിലേക്ക് ആനയിക്കുന്നു. രോഗദുഃഖാദികളില്‍ നിന്നും മോചിതനായി ആയുരാരോഗ്യസൌഭാഗ്യങ്ങളോടെ അഭിവൃത്തിയുടെ പടവുകള്‍ താണ്ടിക്കടന്ന് സംസാരസാഗരത്തിന്റെ മറുകര പൂകാന്‍ ജോത്സ്യന്റെ മുന്നിലെത്തുന്ന ദുഃഖിയുടെ പ്രശ്നങ്ങള്‍ക്ക് അയാള്‍ പരിഹാരം വിധിക്കുകയാണ്. കവടി നിരത്തിയും മഷിയിട്ടു നോക്കിയും മറ്റ് വൈവിധ്യമാര്‍ന്ന തരികിട പരിപാടികളിലൂടെ അയാള്‍ നമ്മുടെ തലയിലെഴുത്ത് വായിച്ചെടുക്കുന്നു. പോക്കറ്റിനു തൂക്കമുണ്ടെങ്കിലും ഇല്ലെങ്കിലും പുരയിടം വിറ്റായാലും പരിഹാര കര്‍മങ്ങള്‍ ചെയ്യുമെന്ന് ഉറപ്പുള്ളതിനാലും അയാള്‍ ദൈവത്തെ വരുതിക്കു നിറുത്താന്‍ കഴിവുള്ള മന്ത്രത്തിന്റെ ഉടമസ്ഥനായ ബ്രാഹ്മണതന്ത്രിയുടെയും പൂജാരിയുടെയും അടുക്കലേക്ക് നമ്മേ പറഞ്ഞയക്കുന്നു, ഉള്ളില്‍ ചിരിച്ചു കൊണ്ട്! അങ്ങനെ ടി ത്രിത്വങ്ങള്‍ പരസ്പരം കമ്മീഷന് പങ്കുവെച്ച് അനുസ്യൂതം തുടരുന്ന തരികിടകള്‍ പറഞ്ഞാല്‍ ഒരിക്കലും അവസാനിക്കുന്നതല്ല.<br />
<br />
<span style="font-size: x-large;">സാ</span>മാന്യം സാമ്പത്തികശേഷിയുള്ളവരൊഴിച്ചാല്‍ ഹിന്ദുമതാന്ധവിശ്വാസത്തിന്റെ പുലിമടയില്‍ പെട്ട് ജീവിതം തുലയ്ക്കുന്നവര്‍ സാധാരണക്കാരാണ്. അധഃകൃതര്‍ക്ക് സ്വന്തം അടിമത്തത്തില്‍ നിന്നും മോചനം നേടാനാകാത്തതും ഈ വിശ്വാസസംഹിതയുടെ ഇരകളായി പോയതുകൊണ്ടാണ്.<br />
<br />
<span style="font-size: x-large;">കു</span>ഞ്ഞിനെ നിലത്തടിച്ച പിതാവു മാത്രമല്ല അയാളുമായി ബന്ധപ്പെട്ട നാട്ടുകാരൊക്കെയും അയാളുടെ വിശ്വാസത്തെ ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ ജോത്സ്യന് വിചാരിച്ചിരുന്നെങ്കില്‍ അയാള്‍ക്ക്, കുട്ടിയുടെ പിതാവിന്റെ തെറ്റിദ്ധാരണ തിരുത്തി ആത്മധൈര്യം പകര്‍ന്ന് കൊടുക്കാമായിരുന്നു. എന്നാല്‍ അയാള്‍ അതു ചെയ്തില്ല. അപ്പോള്‍ ചൂഷണം നടക്കില്ലല്ലോ ! മുളച്ച പല്ലോടുകൂടി ജനിച്ച കുട്ടി പിതാവിന്റെ അന്തകനാണെന്നു വിശ്വസിപ്പിച്ചാല്‍ മാത്രമല്ലെ പരിഹാരകര്മങ്ങള് നിര്‍ദേശിച്ച് കുറെ ക്ഷേത്രങ്ങളിലേക്ക് വഴിപാടും ഹോമവും കുരുതികളുമൊക്കെ നടത്തിച്ച് പതിനായിരങ്ങള്‍ അടിച്ചുമാറ്റാന്‍ ആകൂ.<br />
<br />
<span style="font-size: x-large;">സ</span>നാതനസിശ്വാസികളുടെ വിശ്വാസാഭാസത്തരങ്ങള്‍ക്ക് സാര്‍വത്രിക സ്വീകാര്യത കൈവരുന്നത് കൊണ്ട് അവ അശ്ലീലങ്ങളാണെന്ന് ആര്‍ക്കും തോന്നുകയില്ല. </span><span style="font-size: large;">'</span><span style="font-size: large;">ചന്ദ്രയാ</span><span style="font-size: large;">'</span><span style="font-size: large;">ന്റെ തിരികത്തിച്ചു വിടുംമുമ്പേ,</span><span style="font-size: large;"></span><span style="font-size: large;"> 'ദൈവമേ ഞങ്ങളുടെ പ്രയത്നം വിജയത്തിലെത്തിക്കണമേ' എന്ന് ആത്മാര്‍ത്ഥമായി മാധവന്‍നായര്‍ സയന്റിസ്റ്റ് പ്രാര്‍ത്ഥിച്ചിരുന്നെങ്കില്‍ അത് അശ്ലീലമായി വിവേകബുദ്ധിയുള്ളവര്‍ കാണുകയില്ലായിരുന്നു. എന്നാല്‍ അനുഷ്ഠാനപരമായ തുലാഭാരവും തേങ്ങായുടയ്ക്കലും പോലുള്ള കാളികൂളിവിക്രിയകളാണ് പ്രാര്‍ത്ഥനയേക്കാള്‍ ദൈവത്തെ കീഴ്പെടുത്താന്‍ പറ്റിയ വിദ്യയെന്നും മന്ത്രത്തിനും തന്ത്രത്തിനും വിധേയനായ ദൈവം ബ്രാഹ്മണന്റെ വരുതിക്കു നില്ക്കുന്ന അടിമയാണെന്നും അതുകൊണ്ട് തങ്ങള്‍ തന്നെയാണ് ഇതെല്ലാം അനുഷ്ഠിക്കേണ്ട പുരോഹിതരെന്നും പറഞ്ഞ് ബ്രാഹ്മണേഭ്യന്മാര്‍ ജനങ്ങളെ പറഞ്ഞുപറ്റിച്ചു വിശ്വസിപ്പിച്ച് മുതലെടുപ്പ് നടത്തിയ കഥയാണ് ഇന്ത്യാ ചരിത്രത്തിന്റെ മുക്കാല്‍ പങ്കും. അങ്ങനെ ഹൈന്ദവാചാരങ്ങളെന്ന ആഭിചാരക്രിയകള്‍ ഇന്ത്യന്‍ സംസ്ക്കാരത്തിന്റെ മുദ്രകൂടിയാക്കി മാറ്റുകയാണ് സനാതനികള്‍ !</span><br />
<span style="font-size: large;"> </span><br />
<span style="font-size: large;"><span style="font-size: x-large;">ജോ</span>ത്സ്യത്തിലുള്ള വിശ്വാസം എത്രയോ കുടുംബങ്ങളെയാണ് തീരാദുരിതത്തില്‍ തളച്ചിടുന്നത്. അഭ്യസ്ഥവിദ്യര്‍ പോലും തങ്ങളുടെ ഇണയെ കണ്ടെത്തുന്നത് നാള്‍പ്പൊരുത്തം, ചൊവ്വാദോഷം , ജാതകഫലം ആദിയായവ നോക്കിയാണ്. വിദ്യാഭ്യാസവും സൌന്ദര്യവും ജോലിയുമുള്ള </span><span style="font-size: large;">എത്രയോ</span><span style="font-size: large;"> പെണ്‍കുട്ടികള്‍ ചൊവ്വാദോഷത്തിന്റെ പേരില്‍ അനുയോജ്യനായ വരനെ കിട്ടാതെ ഒന്നിനും കൊള്ളാത്തവന്റെ കൂടെ തങ്ങളുടെ വിധിയെ പഴിച്ചുകൊണ്ട് ജീവിക്കേണ്ടിവരുന്നു.<br />
<br />
<span style="font-size: x-large;">മ</span>നുഷ്യന് കൂടാതെ ഹൈന്ദവാചാരങ്ങളുടെ പേരില്‍ കഷ്ടപ്പെടുന്ന മറ്റൊരു ജീവിയാണ് ആന. ഈ ജീവിയെ കഷ്ടപ്പെടുത്തി പലപ്പോഴും അത് നിയന്ത്രണം വിട്ട് ഭ്രാന്തിളകി പലരുടെയും ജീവനും സ്വത്തിനും കനത്ത നാശം വന്നു കൊണ്ടിരിന്നിട്ടും തല്‍സമയങ്ങളില്‍ ബന്ധപ്പെട്ട ഭഗവാന്/മൂര്‍ത്തി ആരെയും രക്ഷപെടുത്തിയ ചരിത്രം ഇല്ല. എന്നിട്ടും ഈ മൃഗപീഡനവും തത്ദ്വാരായുള്ള മനുഷ്യപീഢനവും സ്വത്തുനാശവും അവസാനിപ്പിക്കാന്‍ ഈ അപരിഷ്കൃതര്‍ തയ്യാറാകുന്ന ലക്ഷണമില്ല. കേന്ദ്ര ഗവണ്മെന്റ് ഇതുമായി ബന്ധപ്പെട്ട് നിയമം കൊണ്ടുവരുന്നതിനെതിരെ സനാതനഫാസിസ്റ്റുകള്‍ ഒച്ചയുണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്.</span><br />
<span style="font-size: large;"></span><br />
<br />
<span style="font-size: large;"><span style="font-size: x-large;">ഇ</span>ന്ത്യയില്‍ ഹിന്ദുമതത്തോട് ഏറ്റുമുട്ടി ഉയര്‍ന്നു വന്ന ഏല്ലാ മതങ്ങളും അതിന്റെ മുമ്പില്‍ മുട്ടുമടക്കി. ഇവിടെ വന്ന വൈദേശിക മതങ്ങളുടെയും അവസ്ഥ തഥൈവ! എനിക്കു തോന്നുന്നത് ഹിന്ദുമതത്തിലെ അന്ധവിശ്വാസജഢിലമായ ആഭിചാരക്രിയകളുടെ ആധിക്യം അതിനെ സങ്കീര്‍ണമായ അനുഷ്ഠാനങ്ങളുടെയും ആചാരങ്ങളുടെയും മതമാക്കി മാറ്റിയിരിക്കുന്നതു കൊണ്ട്, ഒരു മാജിക്കുപോലെ, 'ഓം ക്രീം സ്വാഹ...' എന്നൊക്കെയുള്ള മന്ത്രതന്ത്രാദികള്‍ കൊണ്ട് അത് ആളുകളെ കൌതുകപ്പെടുത്തിയും ഭയപ്പെടുത്തിയും നിര്‍ത്തുന്നതായിരിക്കാം അതിന്റെ വിജയത്തിനുള്ള ഒരു കാരണം. മറ്റൊന്ന് ദൈവത്തെ നേരിട്ടു കാണിച്ചുതരുന്ന മറ്റേതു മതമുണ്ട് ഈ ലോകത്തില്‍ ? ക്ഷേത്രമെന്ന നാലു കല്‍ച്ചുവരിനുള്ളിലെ അന്ധകാരത്തില്‍ ദീപാവലികളുടെ വൃത്തത്തിനുള്ളില്‍ വ്യക്തമായ കാഴ്ചക്ക് വിധേയപ്പെടാതെ കാണുന്ന വിഗ്രഹം അലൌകികമായ ആത്മീയാനുഭൂതി ഭക്തനില്‍ സൃഷ്ടിക്കുന്നു. ബ്രാഹ്മണനെന്ന അത്ഭുതമനുഷ്യന്റെ പൂജാവിധികളില്‍ നിയന്ത്രിതനായി ഭക്തനുവേണ്ടി വിനീതദാസനായി നില്ക്കുന്ന ഭഗവത് ചൈതന്യം മറ്റേതു മതത്തിലെ പൌരോഹിത്യത്തിനാണ് ഇതുപോലെ ഒരുക്കിത്തരാനാകുന്നത് ? ഭഗവാനെ കരതലാമലകം പോലെ കൈകാര്യം ചെയ്യുന്ന ബ്രാഹ്മണനും അമ്പലത്തിനുള്ളിലെ വിഗ്രഹവും സാമാന്യയുക്തിയിലെങ്കിലും അധിഷ്ഠിതമായ മറ്റ് മതങ്ങളെ നിലമ്പരിശ്ശാക്കുവാന്‍ പര്യാപ്തമാണ്. ഇതു തന്നെയായിരിക്കാം ഒരിക്കലും തകരാത്ത ഹിന്ദുമതത്തിന്റെ വിജയരഹസ്യം. ഇതു തകരണമെങ്കില്‍ അക്ഷരസാക്ഷരത പോരാ ആശയസാക്ഷരത കിട്ടിയാലെ സാധ്യമാവു. ഇന്ത്യയിലെ ദരിദ്രജനകോടികള്‍ ഒരിക്കലും ആ ലക്ഷ്യം സാക്ഷാത്ക്കരിക്കാത്തിടത്തോളം ഈ മതം അജ്ജയ്യമായി തുടരും.</span><br />
<span style="font-size: large;"> <br />
<span style="font-size: x-large;">ഹി</span>ന്ദുവിന്റെ ക്ഷേത്രങ്ങളിലെ ചില വഴിപാടുകളും പൂജകളും അവയുടെ പ്രയോജനങ്ങളും നോക്കൂ. <b><i>മൃത്യുഞ്ജയഹോമം-</i></b> ഈ വഴിപാട് ശിവക്ഷേത്രത്തില്‍ പതിവായി കഴിച്ചാല്‍ പിന്നെ മരണം ഒരിക്കലും ഉണ്ടാകില്ല. <i><b>തിങ്കളാഴ്ച വൃതം-</b></i>മുറതെറ്റാതെ അനുഷ്ഠിച്ചാല്‍ മംഗല്യഭാഗ്യവും ഇഷ്ടവരനേയും ലഭിക്കും.</span><span style="font-size: large;"><i><b> കൈവെട്ടക കുരുതി(കൈവെട്ടാ കുരുതി)-</b></i> </span><span style="font-size: large;"> ശത്രുവിന്റെ കൈ വെല്ലവരും വെട്ടിയെടുക്കാനുള്ള ആഭിചാരക്രിയയാണോ അതോ ശത്രുവിന്റെ ഹിംസയാണോ ഇതുകൊണ്ട് ലക്ഷ്യമിടുന്നെതെന്ന് അറിഞ്ഞു കൂടാ (<i>ജോസഫ് മാഷിന്റെ ശത്രുവായ അയല്‍വാസികളായ ഹിന്ദുക്കാളാരെങ്കിലും ടി പൂജനടത്തിയിട്ടായിരിക്കും അദ്ദേഹത്തിന്റെ കൈ എന്‍.ഡി.എഫ് ഭീകരന്മാര് വെട്ടിയെടുത്തത്. ചേര്‍ത്തല പട്ടണക്കാട് പോലീസ് സ്റ്റേഷനില്‍ പോലീസിന്റെ കഷ്ടകാലത്തിനുള്ള പോംവഴി കണ്ടു പിടിച്ച പ്രശ്നകാരിയെക്കൊണ്ട് ഈ വഴിക്ക് ഒന്ന് കവടി നിരത്തിച്ചു നോക്കിയാല്‍ കേസിനു് മറ്റൊരു വഴിത്തിരിവായിരിക്കും ഉണ്ടാകുന്നത്.</i>). <i><b>ശത്രുസംഹാരപൂജ-</b></i> ഇതു ഉറപ്പായിട്ടും ശത്രുവിനെ തട്ടിക്കളയും. <i><b>വിദ്യാഗോപാലമന്ത്രം-</b></i> ആയിരത്തൊന്നു തവണ തെറ്റാതെ ചൊല്ലിയാല്‍ വിദ്യാര്‍ത്ഥികള്‍ നന്നായി പഠിക്കും; ഉന്നത വിജയം കരസ്ഥമാക്കും. മണ്ണാര്‍ശാല പാമ്പുക്ഷേത്രത്തില്‍ <i><b>ഉരുളി കമഴ്ത്തിയാല്</b></i> വന്ധ്യര്‍ക്കു കുട്ടികളുണ്ടാകും. ഇങ്ങനെ നൂറുകണക്കിന് പൂജകളും വഴിപാടുകളും നടത്തിയാണ് വിശ്വാസികളായ ഹിന്ദുക്കള്‍ ശ്വാസം വിട്ട് ജീവിച്ചു പോരുന്നത്. മറ്റുമതങ്ങളില്‍ എവിടെയാണ് ഒരോരോ കാര്യത്തിനും ഇത്ര വൈവിധ്യമാര്‍ന്ന പ്രയോജകവൈഭവമുള്ള പ്രാര്‍ത്ഥനാപദ്ധതികളോ സൂത്രവിദ്യകളോ ഉള്ളത് ?! പുതുതായി പലതരത്തിലുള്ള വഴിപാടുകളും മറ്റും സംഘപരിവാര്‍ ശക്തികളുടെ നേതത്വത്തില്‍ മിക്ക ക്ഷേത്രങ്ങളിലും സൃഷ്ടിച്ചു പോരുന്നുണ്ട്. പൊങ്കാല എന്ന കലാപരിപാടി ജനകീയവത്ക്കരിച്ച് കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും വ്യാപകമാക്കിയതിനും നാം നന്ദിയുള്ളവരായിരിക്കുക. <br />
<br />
<span style="font-size: x-large;">ജാ</span>തി സമ്പ്രദായമാണ് ഏറ്റവും വലിയ അനാചാരവും അന്ധവിശ്വാസവും. ഒരു മതമാണെന്നു പറയുന്ന സംഗതിയില്‍ അതിലുള്‍പ്പെടുന്നവര്‍ക്ക് ഒരേ സ്ഥാനം അല്ലെങ്കില്‍ തുല്യത ഉണ്ടാകണമെന്നുള്ളതാണ് സാമാന്യനീതി. എന്നാല്‍ ഉച്ചനീചത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഹിന്ദുമതത്തില്‍ അടിമത്തം അടിമത്തമാണെന്നു പോലും തിരിച്ചറിയാതെ അതു വളരെ സ്വാഭാവികമായ വിധിയായി ഏവരും സ്വീകരിച്ചിരിക്കുന്നു. അതുകൊണ്ട് ബ്രാഹ്മണനെന്ന ഹിംസ്രജന്തുവിനെ അഗ്രിമസ്ഥാനത്തു പ്രതിഷ്ഠിച്ചു കൊണ്ട്, അവനു സകല സൌഭാഗ്യങ്ങളും വിട്ടുകൊടുക്കാനും അവന്റെ ചാട്ടവാറടിക്കു കീഴില്‍ അനുസരണയോടെ അണിനിക്കാനും വിശ്വാസികള്‍ക്കു മടിയില്ല. ഇപ്പോള്‍ സകല അവര്‍ണ വിവാഹങ്ങള്‍ക്കും കാര്‍മികത്വം വഹിക്കാന്‍ ബ്രാഹ്മണന് തന്നെ വേണം എന്ന ഒരു നിര്‍ബന്ധം അവര്‍ണ വിഢികളുടെ ഇടയില്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. ശൂദ്രന്റെ പോലും കാര്‍മികനാകാന്‍ സമ്മതിക്കാത്ത ബ്രാഹ്മണന് ഇന്ന് സര്‍വവേദവിധികളും മറന്നുകൊണ്ട് പണം തരുന്ന ഏതു അവര്‍ണനു വേണ്ടിയും കര്‍മിയാകുന്ന രീതിയില്‍ പുരോഗമിച്ചിട്ടുണ്ട്.<br />
<br />
<span style="font-size: x-large;">ഇ</span>ങ്ങനെ മുഴുവന്‍ ഹിന്ദുക്കളും ഇരുപത്തിനാലു മണിക്കൂറും മുന്നൂറ്ററുപത്തഞ്ചു ദിവസവും അന്ധവിശ്വാസത്തില്‍ മാത്രം ആറാടി ജീവിക്കുന്നതിനെയാണ് ഹൈന്ദവസംസ്ക്കാരമെന്ന് നാം പറയുന്നത്. ഈ അസംബന്ധങ്ങള്‍ മറച്ചുപിടിച്ചു കൊണ്ടാണ് ഇതിനേക്കാള്‍ യുക്തിപരമായും അപേക്ഷികമായി സുബോധത്തോടെയും ജീവിക്കുന്ന അന്യമതസ്ഥന്റെ ആചാരാനുഷ്ഠാനങ്ങളെയും വേഷവിതാനങ്ങളെയും വെറുപ്പോടെയും സമചിത്തതയില്ലാതെയും വിമര്‍ശിക്കുന്നത്. <u>പെരുമന്ത് കുഴിച്ചിട്ടിട്ട് ഉണ്ണിമന്തനെ കളിയാക്കുന്ന നെറികേട് ഹിന്ദുക്കള്‍ ഉപേക്ഷിക്കണം</u>. <u>ആദ്യം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൈയൊഴിഞ്ഞ് സ്വയം പരിഷ്ക്കരിച്ചിട്ട് മറ്റുള്ളവരെ ശരിയാക്കാന്‍ പോയാല്‍പ്പോരെ; പക്ഷെ അതിന് ഹിന്ദുമതം തന്നെ പിരിച്ചുവിടേണ്ടിവരും !</u></span><br />
<br />
<i><u><span style="font-size: large;">ഹിന്ദുമതം ഈ നിലക്കു മുന്നോട്ടു പോകുന്നത് ഹിന്ദുക്കളുടെ ജീവിതത്തെ വീണ്ടും കൂടുതല്‍ നരക തുല്യമാക്കുമെന്നതില്‍ സംശയമില്ല. അതിനാല്‍ കള്ളു ഷാപ്പുകള്‍ അടിച്ചുപൂട്ടിക്കുന്നതിന് മുമ്പ് കേരളത്തിലെ സകല ജോതിഷാലയങ്ങളും അടച്ചു പൂട്ടിക്കുവാന്‍ സത്വരനടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് അപേക്ഷിച്ചു കൊള്ളുന്നു. ഒരു ക്ഷേത്രം തകര്‍ന്നാല്‍ അത്രയും അന്ധവിശ്വാസം തകരുമെന്നല്ലേ വി.ടി. ഭട്ടതിരിപ്പാടെന്ന ബ്രാഹ്മണന് തന്നെ പറഞ്ഞത്. ആ നിലയില്‍ ക്ഷേത്രങ്ങളുടെ മേല്‍ കൂടി കൈവെക്കാന്‍ വിശ്വാസികളായ ഹിന്ദുക്കള്‍ തന്നെ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.</span></u></i><span style="font-size: large;"> </span><span style="font-size: large;">:-))))))</span><br />
<br />
<span style="font-size: large;"><a href="https://www.blogger.com/comment.g?blogID=9109275049200347013&postID=3768505463412933249">കമന്റുകള്‍ ഇവിടെ പോസ്റ്റു ചെയ്യുക</a> </span>നിസ്സഹായന്http://www.blogger.com/profile/15206615059092406811noreply@blogger.com0tag:blogger.com,1999:blog-8798070700803186776.post-31739818009828729272010-03-24T21:56:00.001-07:002010-03-25T08:20:38.166-07:00കായംകുളം കട്ടച്ചിറ പള്ളിയിൽ മേരിമാതാവ് കരയുന്നു.<a href="http://1.bp.blogspot.com/_4RK2wk2B0DA/S6pOKCrkOLI/AAAAAAAAABw/HZeF-u2sW2o/s1600/IMG_0214_edited.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"><img alt="" border="0" id="BLOGGER_PHOTO_ID_5452256233310664882" src="http://1.bp.blogspot.com/_4RK2wk2B0DA/S6pOKCrkOLI/AAAAAAAAABw/HZeF-u2sW2o/s320/IMG_0214_edited.jpg" style="cursor: pointer; display: block; height: 240px; margin: 0px auto 10px; text-align: center; width: 320px;" /></a><span style="color: red; font-size: 130%; font-weight: bold;">കട്ടച്ചിറ മാതാവിന്റെ കരച്ചിൽ വിശ്വാസികളെ വഞ്ചിച്ച് സാമ്പത്തിക സമാഹരണം നടത്താൻ</span> <br />
<br />
കായംകുളം കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ ചാപ്പലിലെ മാതാവിന്റെ ഫ്ളക്സ് ചിത്രത്തിൽ നിന്ന് സുഗന്ധകണ്ണുനീർ വരുന്നുവെന്ന പ്രചരണത്തിന്റെ മറവിൽ നടത്തിക്കൊണ്ടിരിക്കുന്ന തട്ടിപ്പ് ആധുനിക സമൂഹത്തെ അപഹാസ്യപ്പെടുത്തുന്നതാണ്. കട്ടച്ചിറപള്ളി, ഓർത്തഡോക്സ് - യക്കോബായ സഭാതർക്കം മൂലം കേസിലായിരുന്നതിനാൽ യാക്കോബായക്കാർ പ്രാര്‍ത്ഥനയ്ക്കായി ഉണ്ടാക്കിയ താല്കാലിക ഷെഡ്ഡിലാണ് ഈ നാടകം അരങ്ങേറിയത്. <b>2009 ഒക്ടോബർ 21 നാണ് ആദ്യമായി കണ്ണുനീർ വന്നതെന്ന് രേഖപ്പെടുത്തി വച്ചിട്ടുണ്ട്.</b> കഥയറിഞ്ഞ് വിശ്വാസികൾ എത്തിത്തുടങ്ങി. മാതാവിന്റെ മുന്നിലെ ഭണ്ടാരപ്പെട്ടി നോട്ടുകളാൾ നിറഞ്ഞുതുടങ്ങി. <i><b>ഇതൊരു നല്ല അവസരമായി കണ്ട സഭാനേതൃത്വം കട്ടച്ചിറപ്പള്ളിയെ 2010 ജനുവരി 10 ന് ആഗോള മരിയൻ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. തദവസരത്തിൽ വേദിയിലുണ്ടായിരുന്ന മന്ത്രി സി.ദിവാകരൻ സമാനതകളില്ലാത്ത അത്ഭുതമാണവിടെ നടന്നതെന്ന് സാക്ഷ്യപ്പെടുത്തി (മലയാളമനോരമ 2010 ജന.11).</b></i> യുക്തിവാദി സംഘം പ്രവർത്തകരായ കരുനാഗപ്പള്ളി ജി.സന്തോഷ്കുമാറും സുഹൃത്തുക്കളും അന്വേഷണത്തിനായി കട്ടച്ചിറപ്പള്ളിയിൽ എത്തി. മാതാവിന്റെ ഫ്ളക്സ് ബോർഡ് ഒരു മീറ്റർ അകലെ നിന്ന് കണ്ട അവർക്ക് മാതാവിന്റെ കരച്ചിൽ കാണാനുള്ള ഭാഗ്യം ഉണ്ടായില്ല, ഒന്നര അടി വീതിയും രണ്ടര അടി നീളവുമുള്ള പാർശ്വവീക്ഷണ രീതിയിലുള്ള മാതാവിന്റെ ചിത്രത്തിൽ ഇടതുകണ്ണിന്റെ ഭാഗത്തുനിന്ന് എണ്ണപോലുള്ള ഒരു ദ്രാവകം ഒലിച്ചിറിങ്ങിയ പാടും ചിത്രം വച്ചിരിക്കുന്ന പ്ളേറ്റിൽ അങ്ങിങ്ങ് തുള്ളികളായി കിടന്ന ദ്രാവകവും കണ്ട് സംതൃത്പിയടയേണ്ടി വന്നു. അധികൃതരോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അല്പം മുമ്പു വരെ കണ്ണുനീര് വന്നിരുന്നു എന്ന മറുപടിയും പോരാത്തതിന് കണ്ണുനീർ ധാരധാരയായിവരുന്ന വീഡിയോയും കാണിച്ചു. വീഡിയോ ചിത്രം എങ്ങിനെയും നിര്‍മ്മിക്കാം എന്ന് സാമാന്യ യുക്തിയുള്ള ഏവര്‍ക്കുമറിയാം. പക്ഷെ ക്ഷിപ്ര വിശ്വാസികള്‍ക്ക് ഇതു തന്നെ ധാരാളം. പോരാത്തതിന് രോഗം മാറിയവരുടെയും ജോലികിട്ടിയരുടെയും സാക്ഷ്യ പത്രവും. <b>എന്തായാലും കച്ചവടം കൊഴുത്തു. നാനാദേശങ്ങളിൽ നിന്നും നിരവധി വിശ്വസികൾ വാഹനങ്ങളിൽ എത്തിത്തുടങ്ങി. ആഴ്ചയിലൊരിക്കൽ മാത്രം കുര്‍ബാനയുണ്ടായിരുന്ന വളരെ ചെറിയ ഒരു ചാപ്പൽ ഇപ്പോൾ ഇരുപത്തിനാലു മണിക്കൂറും ഉച്ചഭാഷണി (ആര് അനുവാദം കൊടുത്തു ?) വച്ച് അനുഗ്രഹം ചൊരിയുന്നു. മാതാവ് ചിരിച്ചാലെന്താ കരഞ്ഞാലെന്താ നമുക്കും കിട്ടണം പണം എന്നോര്‍ത്ത് ഭിക്ഷക്കാരും കച്ചവടക്കാരും ഓട്ടോ-ടാക്സി ഡ്രൈവര്‍മാരും തീര്‍ത്ഥാടനത്തിന് കൊഴുപ്പു കൂട്ടുന്നു. ഇഴഞ്ഞു നീങ്ങിയിരുന്ന ഓഡിറ്റോറിയം പണി, വരുമാനം കൂടിയപ്പോൾ പെട്ടെന്ന് പൂര്‍ത്തിയാക്കി ഗംഭീര ഒരു ധ്യാനകേന്ദ്രമാക്കിയിരിക്കുന്നു. കൂടുതൽ സ്ഥലം വാങ്ങി പള്ളിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങൾ തുടങ്ങിയിട്ടുള്ളതായി അറിയുന്നു.</b><br />
കേരളയുക്തിവാദി സംഘം ജനറൽ സെക്രട്ടറി അഡ്വ.കെ.എൻ.അനില്‍കുമാർ അടൂർ ഭദ്രാസന മെത്രോപ്പൊലിത്ത മാത്യൂസ് മാർ തേവോദോസിയോസിന്, ഇതിന്റെ നിജസ്ഥിതി അറിയാൻ യുക്തിവാദി സംഘം പ്രവര്‍ത്തകർ കട്ടച്ചിറ പള്ളി സന്ദര്‍ശിക്കുണ്ടെന്നും അവര്‍ക്ക് അത് പരിശോധിക്കാനുള്ള അനുമതി നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് കത്തെഴുതി. പ്രസ്തുത ദിവ്യാത്ഭുതം പരിശോധനയിൽ സത്യമാണെന്ന് തെളിഞ്ഞാൽ അത് പ്രചരിപ്പിക്കാൻ തങ്ങളും തയ്യാറാണെന്നും എന്നാൽ അത് തട്ടിപ്പാണെന്ന് തെളിഞ്ഞാൽ പൊതുജനസമക്ഷം തുറന്നു സമ്മതിക്കാൻ സഭയും തയ്യാറാകണമെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു. മെത്രാപ്പൊലിത്തയിൽ നിന്ന് അനുമതി കത്ത് ലഭിക്കുകയും 2010 മാര്‍ച്ച് 6 ന് പകല്‍ 11 മണിക്ക് ഫിറ ദേശീയപ്രസിഡന്റ് ഡോ.നരേന്ദ്രനായിക്, അഡ്വ.അനില്‍കുമാർ, സം.വൈ.പ്രസിഡന്റ് രാജഗോപാൽ വാകത്താനം, എഴുപുന്ന ഗോപിനാഥ്, കൊല്ലം ജില്ലാ സെക്രട്ടറി അച്ചന്‍കുഞ്ഞ്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ.അജിത്, സെക്രട്ടറി എസ്.അനിൽ എന്നിവരടങ്ങിയ ഒരു സംഘം പ്രവര്‍ത്തകർ കട്ടച്ചിറപ്പള്ളിയിൽ എത്തിച്ചേര്‍ന്നു. മെത്രാപ്പൊലിത്തയുടെ പ്രതിനിധിയായി എത്തിയിട്ടുള്ള കോർഎപ്പിസ്കോപ്പയുമായി കൂടിക്കാഴ്ച നടത്തി. ചിത്രത്തിൽ തൊടാനോ ദ്രാവകത്തിന്റെ സാമ്പിൾ പരിശോധനയ്ക്കായി വെളിയിലേക്ക് കൊണ്ടുപോകാനോ അനുവാദമില്ല, മാത്രമല്ല പരിശോധിച്ചതായി ഒരു സ്റേറ്റ്മെന്റ് എഴുതിക്കൊടുക്കുകയും വേണം. ഈ നിബന്ധനയുടെ അടിസ്ഥാനത്തിൽ സംഘം പ്രവര്‍ത്തകരെ ചാപ്പലിലേക്ക് പ്രവേശിപ്പിച്ചു. അവിടെ കണ്ട കാഴ്ച സന്തോഷും കൂട്ടരും കണ്ടതിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല. കോർഎപ്പിസ്കോപ്പ ദ്രാവകം വിരലിൽ തൊട്ട് അതിന്റെ സുഗന്ധം എല്ലാവരെയും അറിയിച്ചു. എന്നാൽ ദ്രാവകത്തിലോ ചിത്രത്തിലോ തൊടാനോ മറ്റു പരിശോധനകള്‍ക്കോ അനുവാദമുണ്ടായില്ല. പക്ഷെ, പ്രാഥമിക പരിശേധനയില്‍ത്തന്നെ, മനുഷ്യകരങ്ങളാൽ ദ്രാവകം ചിത്രത്തിൽ ഒഴിക്കപ്പെട്ടിട്ടുള്ളതാണെന്ന് സംഘാംഗങ്ങള്‍ക്ക് ബോധ്യപ്പെട്ടു (കോർഎപ്പിസ്കോപ്പയുമായി സംസാരിക്കുമ്പോൾ വളരെയേറെ ക്ഷോഭിച്ചു കാണപ്പെട്ട ഇടവകയിലെ യുവവികാരിയെ ആരും ഇക്കാര്യത്തിൽ സംശയിച്ചു പോകും). മാതാവിന്റെ കണ്ണിൽ നിന്നല്ല അതിനു മുകളിലുള്ള ഭാഗത്തുനിന്നാണ് ഒലിച്ചിറങ്ങിയ പാടുള്ളത് എന്ന് സൂക്ഷിച്ചു നോക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. അവിടെ ഒരു അത്ഭുതവും സംഭവിച്ചിട്ടില്ല എന്ന് മുമ്പുള്ള അനുഭവങ്ങളിൽ (മഞ്ഞളരുവിയിലെ മാതാവിന്റെ കണ്ണിൽ നിന്ന് രക്തം വന്നത്, ചെന്നിത്തലയിൽ ശ്രീനാരായണ പ്രതിമ വിയര്‍ത്തത് തുടങ്ങിയ അത്ഭുതങ്ങൾ അനാവരണം ചെയ്തിട്ടുണ്ട്) നിന്ന് തന്നെ സംഘാംഗങ്ങള്‍ക്ക് അറിയാമായിരുന്നെങ്കിലും അവിടെ എന്ത് ട്രിക്കാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കി, അനാവരണം ചെയ്യുകയായിരുന്നു ലക്ഷ്യം. പക്ഷെ, അവിടെ ഒരു നാലാംകിട മാജിക്ക് പോലും പ്രയോഗിക്കാതെയാണ് വിശ്വാസികളെ വഞ്ചിക്കുന്നതെന്ന് മനസ്സിലാക്കിയപ്പോൾ ശരിക്കും അമ്പരന്നുപോയി. പ്രാഥമിക പരിശോധന നടത്തിയെന്നും അവിടെ ഒരു അത്ഭുതവും സംഭവിച്ചിട്ടില്ലെന്നും ഏത് ദ്രാവകമാണെന്നറിയാൻ ലാബറട്ടറി പരിശോധന ആവശ്യമുണ്ടെന്നും പള്ളി അധികാരികള്‍ക്ക് എഴുതിക്കൊടത്തു.<br />
മാര്‍ച്ച് 6 ന് വെകുന്നരം 5 മണിക്ക് കറ്റാനം ജംഗഷനിൽ കേരളയുക്തിവാദി സംഘം ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആത്മീയ വ്യവസായത്തിനെതിരെ ബഹുജന സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. ഫിറ(ഫെഡറോഷന്‍ ഓഫ് ഇന്ത്യന്‍ റാഷണലിസ്റ് അസോസിയേഷന്‍സ്) ദേശീയ പ്രസിഡന്റ് ഡോ.നരേന്ദ്രനായിക് ഉദ്ഘാടനം ചെയ്തു. അന്തരിച്ച ദിവ്യാത്ഭുതങ്ങളുടെ വേട്ടക്കാരൻ ബി.പ്രേമാനന്ദിന്റെ ഫ്ളക്സ് ചിത്രത്തിൽ നിന്ന് കണ്ണുനീർ വരുത്തിക്കൊണ്ട് കട്ടച്ചിറയിലെ ‘മഹാത്ഭുതം’ അദ്ദേഹം അനാവരണം ചെയ്തു. വേദിയിൽ എഴുപുന്നഗോപിനാഥ് ഒരുക്കിയ ആനയുടെ ചിത്രത്തിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകുന്നതു കാണാൻ നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടി. ഇതിനിടെ കട്ടച്ചിറ പള്ളിയുമായി ബന്ധമുള്ള ഏതാനും ആളുകൾ (യുക്തിവാദിസംഘം പള്ളിയിൽ പരിശോധനയ്ക്കുശേഷം എഴുതിക്കൊടുത്ത പ്രസ്താവനയുടെ ഫോട്ടോകോപ്പി കാണിച്ചുകൊണ്ടും സംഘം കട്ടച്ചിറയിലെ അത്ഭുതം ശരിവച്ചു എന്നവകാശപ്പെട്ടുകൊണ്ടും) പ്രേമാനന്ദിന്റെ ചിത്രം വലിച്ചു കീറാനും യോഗം അലങ്കോലപ്പെടുത്താനും ശ്രമം നടത്തി. പക്ഷെ, പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം യോഗം സമാധാനപരമായി പര്യവസാനിച്ചു. സംഘം സം.വൈ.പ്രസിഡന്റ് രാജഗോപാൽവാകത്താനം അദ്ധ്യക്ഷത വഹിച്ചു. സംഘം ജനറൽസെക്രട്ടറി അഡ്വ.അനില്‍കുമാർ, ഫാ.അലോഷ്യസ്.ഡി.ഫെര്‍ണാണ്ടസ്(ഓറ മാസിക പത്രാധിപർ), ആർ.ശിവരാമപിള്ള(കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്), എം.ടി.കൊച്ചുമോൾ(ജനജാഗൃതി സാംസ്കാരിക കേന്ദ്രം) എന്നിവർ പ്രസംഗിച്ചു. തുടര്‍ന്ന് മനുഷ്യദൈവങ്ങളുടെയും സിദ്ധന്മാരുടെയും തട്ടിപ്പുകൾ തുറന്നു കാണിച്ചുകൊണ്ട് മജീഷ്യൻ എഴുപുന്നഗോപിനാഥ് ദിവ്യാത്ഭുത അനാവരണ പരിപാടി നടത്തി.<br />
ഇതിനിടെ യുക്തിവാദികൾ ദിവ്യാത്ഭുതം ശരിവച്ചു എന്ന് പള്ളിയധികാരികൾ മാധ്യമ പ്രസ്ഥാവന നടത്തുകയും കുപ്രചരണം അഴിച്ചു വിടുകയും ചെയ്തു. <br />
.<br />
<br />
<br />
<a href="http://1.bp.blogspot.com/_4RK2wk2B0DA/S6pLp2MJsQI/AAAAAAAAABo/tQsiVZAzSno/s1600/IMG_0211.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"><img alt="" border="0" id="BLOGGER_PHOTO_ID_5452253481178607874" src="http://1.bp.blogspot.com/_4RK2wk2B0DA/S6pLp2MJsQI/AAAAAAAAABo/tQsiVZAzSno/s320/IMG_0211.jpg" style="cursor: pointer; height: 151px; width: 203px;" /></a>ക്ഷുഭിതനായി കണ്ട ഇടവകയിലെ യുവവികാരി.<br />
സംഭവം നടന്ന ചാപ്പൽ<span style="color: red; font-size: 130%; font-weight: bold;"><a href="http://1.bp.blogspot.com/_4RK2wk2B0DA/S6pPoWCLOLI/AAAAAAAAAB4/x-cG4p1pDZ0/s1600/IMG_0205.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"><img alt="" border="0" id="BLOGGER_PHOTO_ID_5452257853413472434" src="http://1.bp.blogspot.com/_4RK2wk2B0DA/S6pPoWCLOLI/AAAAAAAAAB4/x-cG4p1pDZ0/s320/IMG_0205.jpg" style="display: block; height: 236px; margin: 0px auto 10px; text-align: center; width: 315px;" /></a></span><br />
<br />
<br />
<div class="separator" style="clear: both; text-align: center;"><a href="http://1.bp.blogspot.com/_4RK2wk2B0DA/S6rljAwsIlI/AAAAAAAAADE/cQ43E7yfzhg/s1600/Kattanam+Inauguration_edited.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="214" src="http://1.bp.blogspot.com/_4RK2wk2B0DA/S6rljAwsIlI/AAAAAAAAADE/cQ43E7yfzhg/s320/Kattanam+Inauguration_edited.jpg" width="320" /></a></div><br />
<br />
<br />
<br />
<br />
<br />
<br />
<br />
നരേന്ദ്രനായിക്ക് സംസാരിക്കുന്നു.<br />
<br />
<br />
<br />
ഭക്തിവ്യവസായത്തിനെതിരെ ബഹുജന കൂട്ടായ്മ ഡോ.നരേന്ദ്രനയിക് ഉദ്ഘാടനം ചെയ്യുന്നു.<br />
<br />
<br />
<br />
<a href="http://2.bp.blogspot.com/_4RK2wk2B0DA/S6rm_42eqwI/AAAAAAAAADU/u6SHtN4699U/s1600/IMG_0231.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="240" src="http://2.bp.blogspot.com/_4RK2wk2B0DA/S6rm_42eqwI/AAAAAAAAADU/u6SHtN4699U/s320/IMG_0231.jpg" width="320" /></a><br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
അഡ്വ.അനിൽകുമാർ <br />
<br />
<br />
<br />
<br />
<br />
<br />
<a href="http://4.bp.blogspot.com/_4RK2wk2B0DA/S6rnvPVfapI/AAAAAAAAAD0/hTepmT6PrVc/s1600/IMG_0210.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/_4RK2wk2B0DA/S6rnvPVfapI/AAAAAAAAAD0/hTepmT6PrVc/s320/IMG_0210.jpg" /></a><br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
കോർ എപ്പിസ്ക്കോപ്പയുമായി ചർച്ചചെയ്യുന്നു. <br />
<br />
<br />
<a href="http://3.bp.blogspot.com/_4RK2wk2B0DA/S6rnXiKAbDI/AAAAAAAAADc/bqXSsncB7nQ/s1600/IMG_0217.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/_4RK2wk2B0DA/S6rnXiKAbDI/AAAAAAAAADc/bqXSsncB7nQ/s320/IMG_0217.jpg" /></a><br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
മാതാവിന്റെ ചിത്രത്തിൽ നിന്ന് വന്നു എന്ന് അവകാശപ്പെടുന്ന ദ്രാവകം .<br />
<br />
കേരള <span class=" transl_class" id="2643" title="Click to correct">യുക്തിവാദി</span> സംഘം മാര്‍ച്ച് 11 ന് ആലപ്പുഴയിൽ പത്രസമ്മേളനം നടത്തി, <b>കട്ടച്ചിറപ്പള്ളിയൽ ഒരത്ഭുതവും സംഭവിച്ചിട്ടില്ലെന്നും മറിച്ച് മാതാവിന്റെ ഫ്ളക്സ് ചിത്രത്തിൽ നിന്നും കണ്ണുനീർ വരുന്നു എന്നത് തെളിയിച്ചാൽ പത്ത് ലക്ഷം രൂപാ നല്‍കാമെന്നും </b>പള്ളിയധികാരികളെ സംഘം ജനറൽ സെക്രട്ടറി അഡ്വ.അനില്‍കുമാർ വെല്ലുവിളിച്ചു. രാജഗോപാല്‍വാകത്താനം, കെ.അജിത്, എസ്.അഭിലാഷ്, സി.സജി തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.Anonymousnoreply@blogger.com10